Wednesday 18 February 2015

കുമ്പളം

ശരീരത്തിന്റെ വളര്ച്ചയ്ക്കും ആരോഗ്യത്തിനും പോഷകങ്ങള്അത്യാവശ്യം. പ്രായപൂര്ത്തിയായ ഒരാള്പ്രതിദിനം 300 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കേണ്ടതാണ്. എന്നാല്നമ്മുടെ ഉപയോഗത്തോത് 23 ഗ്രാം മാത്രവും.പച്ചക്കറികളുടെ കൂട്ടത്തില്ഇന്ന് പ്രകൃതിചികിത്സയില്ഒഴിച്ചുകൂടാനാവാത്ത വിധം കുമ്പളം വളര്ന്നിരിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും നാരുകളുമാണ് കുമ്പളത്തിന്റെ വിജയരഹസ്യം.

മഴക്കാലവിളയായി മെയ്-ആഗസ്ത് മാസങ്ങളില്കുമ്പളം കൃഷി ചെയ്യാം. നമ്മുടെ നാട്ടില്നന്നായി വിളവ് തരുന്ന രണ്ടിനങ്ങളാണ് കെ..യു. ലോക്കലും ഇന്ദുവും. പത്ത് സെന്റ് കുമ്പളം കൃഷിയില്നിന്നും ഒന്നര ടണ്വരെ വിളവ് പ്രതീക്ഷിക്കാം.രണ്ടടി വലിപ്പവും ഒന്നരയടി ആഴവുമുള്ള കുഴികളെടുത്ത് മേല്മണ്ണും കാലിവളവും ചേര്ത്ത് കുഴികളില്നിറയ്ക്കണം. പത്ത് സെന്റിലേക്ക് അര ടണ്ചാണകവളം മതിയാകും. കുഴിയൊന്നിന് അഞ്ച് വിത്ത് വരെ പാകാം. മുളച്ച് രണ്ടാഴ്ചക്കുശേഷം ഒരു തടത്തില്നല്ല മൂന്നു തൈകള്നിര്ത്തിയാല്മതിയാകും. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ചാണകവളമോ മണ്ണിര കമ്പോസ്റ്റോ ചേര്ത്ത് മണ്ണ് കൂട്ടണം. പൂവിട്ടു തുടങ്ങിയാല്ഒരു കിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്വെള്ളത്തില്കലക്കിയെടുത്ത ലായനി പത്ത് ദിവസത്തെ ഇടവേളകളില്തളിച്ചുകൊടുക്കുന്നത് വിളവ് കൂട്ടുന്നതായി കണ്ടിട്ടുണ്ട്. ഓല, പച്ചിലച്ചപ്പുചവറുകള്എന്നിവ ചെടികള്പടര്ന്നു തുടങ്ങുമ്പോഴേയ്ക്കും വിരിച്ചുകൊടുക്കണം.

ജൈവ കീടനിയന്ത്രണത്തിനായി മട്ടിയുടെയും കശുമാവിന്റെയും ഇലച്ചാര്മിശ്രിതം പത്ത് ശതമാനം വീര്യത്തില്തയ്യാറാക്കി തളിക്കാം. പത്ത് ഗ്രാം കാന്താരി മുളക് അരച്ച് ഒരു ലിറ്റര്ഗോമൂത്രത്തില്ചേര്ത്തു തയ്യാറാക്കുന്ന ലായനിയില്‍ 9 ലിറ്റര്വെള്ളം ചേര്ത്ത് തളിച്ചാല്ഇലയും പൂവും തിന്നുനശിപ്പിക്കുന്ന കീടങ്ങളെ അകറ്റാം

No comments:

Post a Comment